തുടർന്ന് ഭജനസമ്പ്രദായത്തിലെ ആദ്യഗുരുവായ ജഗത്ഗുരു ശ്രീ നാമബോധേന്ദ്രസരസ്വതിസ്വാമികളെ ധ്യാനിക്കുന്നു.
.
ജഗത്ഗുരു
ശ്രീ ഭഗവനാമബോധേന്ദ്രസരസ്വതി സ്വാമികൾ
ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിങ്ങിന്നെകർണ്ണാടകസംഗീതത്തിൽ ത്രിമൂർത്തികളെ പറയുന്നതുപോലെതന്നെ
ദക്ഷിണഭാരതീയസമ്പ്രദായഭജനയെ സംബന്ധിച്ചും മൂന്ന് ഗുരുക്കന്മാരുണ്ട്. അതിൽപ്രധമഗണനീയനാണ് ശ്രീമദ് ഭഗവന്നാമബോധേന്ദ്രസരസ്വതികൾ. കാഞ്ചികാമകോടിപീഠത്തിലെ 59മത് പീഠാധിപതിയായിരുന്ന ഇദ്ദേഹം ഗുരുനിർദ്ദേശാനുസ്സരണം
നാമസിദ്ധാന്തഗ്രന്ധങ്ങൾ രചിക്കുകയും, ഗുരുസാന്നിധ്യത്തിൽ തന്നെ വിദ്ദ്വൽസമ്മേളനത്തിൽ അവ
പ്രകാശിതമാക്കിസിദ്ധാന്തിക്കുകയും ചെയ്തു.
നാമാമൃതരസോദയം, നാമാമൃതരസായനം, നാമാമൃതരസാർണ്ണവം,നാമാമൃതസൂര്യോദയം, നാമാമൃതതരംഗം, മൂർത്തബ്രഹ്മവിവേകം, ഹരിഹരഭേദതിരസ്ക്കാരം, ഹരിഹരാദ്വൈതഭൂഷണം എന്നീ 8 ഗ്രന്ധതല്ലജങ്ങളിലൂടെയാണ്ബോധേന്ദ്രസരസ്വതി നാമത്തെ സിദ്ധാന്തിച്ചത്.ഇവ
കൂടാതെഅദ്വൈതസിദ്ധാന്തപരങ്ങളായ
ചല ഗ്രന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.പൂർവ്വാശ്രമത്തിൽ
പുരുഷോത്തമൻ എന്ന് പേരായ തെലുങ്കുബ്രാഹ്മണൻ ആയിരുന്നഇദ്ദേഹത്തിന് ഗുരുവും കാഞ്ചിമഠത്തിലെ 58മത് പീഠാധിപതിയുമായിരുന്നആത്മബോധേന്ദ്രസരസ്വതിസ്വാമികൾകാശിയിൽ വെച്ച് ആപദ്സന്യാസദീക്ഷ
നകുകയായിരുന്നു. നിത്യവുംലക്ഷത്തിഎണ്ണായിരം
രാമനാമം ജപിച്ചുവന്നിരുന്ന മഹാകൃപാലുവായ സ്വാമികൾ ഭഗവൻനാമസങ്കീർത്തനത്തേയും ഭാഗവതത്തേയും
പ്രചരിപ്പിച്ചു. ജാതി-മത-വർണ്ണ ഭേദങ്ങളോസാമൂഹിക ഉയർച്ച താഴ്ച്ചകളോ നോക്കാതെ സമദൃഷ്ടിയിൽ
എല്ലാവരേയും കണ്ടിരുന്നബോധേന്ദ്രസ്വാമികൾ അസംഖ്യം ജനങ്ങൾക്ക് നാമദീക്ഷനൽകി
അനുഗ്രഹിച്ചു.സകലജീവസംരക്ഷനായ
സ്വാമികൾ പിൽക്കാലത്ത് മഠാധിപത്യം ഉപേക്ഷിച്ചിട്ട്, പരമഭാഗവതനും ശിവനാമപ്രചാരകനുമായിരുന്ന ശ്രീധരവെങ്കിടേശായ്യാവാളോടുചേർന്ന്നാമപ്രചാരണവും നാമദീക്ഷനൽകലുമായി
ദേശാന്തരങ്ങളിൽ സഞ്ചരിച്ചു.കുംഭകോണത്തിനടുത്ത്
തിരുവിശനല്ലൂർ ഗ്രാമത്തിൽ വസിച്ചിരുന്ന ഈശ്രീധരവെങ്കിടേശ അയ്യാവാൾ സമ്പ്രദയഭജനയുടെ
മറ്റൊരു ഗുരുവായികണക്കാക്കപ്പെടുന്നു. ഇതിനിടയിൽ
അയ്യാവാളുടെ ഗ്രാമത്തിന് അടുത്ത ഗ്രാമമായഗോവിന്ദപുരത്തിലേയ്ക്ക് സ്വാമികൾ തന്റെ താമസം
മാറ്റിയിരുന്നു. ഗോവിന്ദപുരംഎന്ന ഗ്രാമം തന്റെ ദിവാനായി പലവർഷക്കാലം നിസ്വാർഥസേവനം
അനുഷ്ടിച്ച അയ്യൻഗോവിന്ദദീക്ഷിതർക്ക് തഞ്ചാവൂർ നായ്ക്കമന്നൻ പാരിദോഷികമായി
നൽകിയഭൂപ്രദേശമാണ്. പിന്നീട്
ദീക്ഷിതർ ആ ഭൂമി മുഴുവനും ഏതാനംവൈദിക-ബ്രാഹ്മണർക്ക്
വിഭജിച്ചുകൊടുത്ത് അവരെ അവിടെ കുടിയേറ്റി. പതിനേഴാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഈ രണ്ട്
മഹാത്മാക്കളാൽ ദ്രാവിഡദേശത്തിലുടനീളംഭക്തിയും നാമസങ്കീർത്തനസാധനയും ഉത്തരോത്തരം
വർദ്ധിക്കപ്പെട്ടു.ശ്രീധരയ്യാവാൾ
തന്റെ ഇഷ്ടമൂർത്തിയായ മദ്ധ്യാർജ്ജുനമെന്നുപേരുകേട്ടതിരുവിടൈമരുതൂർ ക്ഷേത്രത്തിലെ
മഹാലിംഗേശ്വരനോട് ഐക്യം പ്രാപിച്ച വാർത്തശ്രവിച്ചയുടൻ ബോധേന്ദ്രാൾ സമാധിയിൽ ലയിച്ചു. പിന്നീട്
ജാഗ്രദവസ്ഥയെപ്രാപിച്ചുവെങ്കിലും
ഇദ്ദേഹം നാമസങ്കീർത്തനമൊഴിച്ച് മൗനവ്രതംപാലിച്ചുവന്നു. ഇതിനുശേഷം
സ്വാമികൾ മറ്റെവിടെക്കും പോയതില്ല.മധുകരിഭിക്ഷയൊഴിച്ച്
ബാക്കി ബാഹ്യവ്യവഹാരങ്ങളെല്ലാം ഉപേക്ഷിപ്പെട്ടുഎന്നുമാത്രമല്ല ശിഷ്യരെകാണുന്നതും, നാമദീക്ഷനൽകുന്നതിൽ നിന്നുപോലും അദ്ദേഹംവിരമിച്ചു. ജീവന്മുക്താവസ്ഥയിലെത്തിയിരുന്നനാമബോധേന്ദ്രൻ ഈ സമയത്ത് ബാലന്മാരെപ്പോലെയാണ്
പെരുമാറിയിരുന്നത്. ബാലനെപ്പോലെയോഉന്മത്തനേപ്പോലെയോ പിശാചിനെപ്പോലെയൊ ഒക്കെ പെരുമാറും
ജീവന്മുക്തന്മാർഎന്നാണല്ലോ ശ്രീമദ്ഭാഗവതപ്രകാരം പറയപ്പെടുന്നത്. സ്വാമികൾ
ഗ്രാമത്തിലെബാലന്മാർക്കൊപ്പം
കാവേരീയുടെ കൈവഴിയായ വീരചോഴനാറിന്റെ തടത്തിൽക്രിഡിക്കുകയും, ഇടയ്ക്ക് ചില സിദ്ധികൾ കാട്ടി അവരെ രസിപ്പിക്കുകയുംപതിവായിരുന്നു.
എഡി 1692
ഭാദ്രപദമാസത്തിൽ പൗർണ്ണമി നാളിൾ; ജനങ്ങൾ മണൽവാരിയതുമൂലം നദീതടത്തിലുണ്ടായ ഒരു കുഴിയിൽ ഇറങ്ങിരുന്നിട്ട്
സ്വാമികൾകുട്ടികളോട് മണലിട്ട് കുഴിമൂടുവാൻ നിർദ്ദേശിച്ചു. മൂടിയശേഷം
ആരോടുംപറയരുതെന്നും, നാളെ നിങ്ങളിവിടെ വന്നാൽ നമുക്ക് ക്രീഡിക്കാം എന്നുംബോധേന്ദ്രാൾ കുട്ടികളെ ചട്ടംകെട്ടി. നിഷ്ക്കളങ്കരായ
കുട്ടികൾ ഇതൊരുക്രീഡയെന്നു
കരുതി കുഴി മൂടി സ്വഭവനങ്ങളിലേയ്ക്ക് പോയി. മറുനാളിൽസ്വാമിയേതേടിനടന്ന ശിഷ്യർ കുട്ടികളിൽ നിന്നും
വിവരം മനസ്സിലാക്കി മണൽനീക്കുവാൻ ശ്രമിച്ചുവെങ്കിലും അപ്പോഴുണ്ടായ അശരീരിയെ
മാനിച്ച് ആ ഉദ്യമത്തിൽനിന്നും പിൻവാങ്ങപ്പെട്ടു.
സ്വാമികൾ
ലോകനന്മക്കായി അനവരതം നാമജപംചെയ്തുകൊണ്ട്
ജീവസമാധിയിൽ ഇരിക്കുന്നതായും, അദ്ദേഹത്തെ ശല്യപ്പെടുത്താതെ ആസ്ഥലത്ത് തുളസിത്തറകെട്ടി ആരാധിക്കുകയാണ്
വേണ്ടതെന്നുമാണ് അശരീരി ഉണ്ടായത്.അതു പ്രകാരം ആ
മണൽതിട്ടയിൽ തുളസിത്തറകെട്ടി ശിഷ്യജനങ്ങൾപൂജിച്ചുവന്നുവെങ്കിലും, പിന്നീട് നദീപ്രവാഹത്തിൽ ഈ തുളസിമാടവും മറ്റുംഒഴുകിപോവുകയും, സമാധിസ്ഥലം തന്നെ അറിപ്പെടാതെ ആയിതീരുകയും ചെയ്തു.കാലങ്ങൾക്കുശേഷം
ശ്രീ മരുതാനല്ലൂർ സത്ഗുരുസ്വാമികളാണ് വീരചോഴനാറിന്റെമദ്ധ്യത്തിലുള്ള ബോധേന്ദ്രസ്വാമികളുടെ
ജീവസമാധിസ്ഥലം കണ്ടുപിടിച്ചതുംപുനരുദ്ധരിച്ചതും.
പതിനെട്ടാം
ശതകത്തിൽ ജീവിച്ചിരുന്ന ഭക്തശിരോമണിയും, നാമസങ്കീർത്തനപ്രചാരകനുമായ ഇദ്ദേഹമാണ് സാമ്പ്രദായികഭജനയുടെ
മൂന്നാമത്തെഗുരു. ബോധേന്ദ്രാളെപ്പോലെ തന്നെ ദിവസം ലക്ഷത്തിഎണ്ണായിരം രാമനാമംജപിച്ചിരുന്ന സത്ഗുരുസ്വാമികൾ
ബോധേന്ദ്രനെയാണ് തന്റെ മാനസീകഗുരുവായികരുതിയിരുന്നത്.
തുടർന്ന്
സത്ഗുരുസ്വാമികൾ തഞ്ചാവൂർ മന്നന്റെസൈന്യത്തെക്കൊണ്ട് ആറിന്റെ ഗതി
മാറ്റിവിടുവിക്കയും അങ്ങിനെ സമാധിസ്ഥലത്തിനെഒഴുക്കിൽ നിന്നും എന്നെന്നേക്കുമായി
വിമുക്തമാക്കുകയും ചെയ്തു.ഗോവിന്ദപുരത്തിൽ
ഇന്ന് ബോധേന്ദ്രസമാധി ഒരു മഠമായി നിലനിൽക്കുന്നു.
ഈ
തിരുനാമകേന്ദ്രത്തിൽഇവിടെഒരു ഹനുമത്പ്രതിഷ്ടയും തിരുനാമകേന്ദ്രവും
ആദ്ധ്യാത്മിക ഗ്രന്ധശാലയുമൊക്കെഇപ്പോൾ പ്രവർത്തിച്ചുവരുന്നു.
1008കോടിയിൽപ്പരംഭഗവത്നാമങ്ങൾ എഴുതപ്പെട്ട പുസ്തകങ്ങൾ
സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും ഭക്തജനങ്ങൾ നാമങ്ങൾ എഴുതി ബുക്കുകൾ ഇവിടെ
സമർപ്പിച്ചുകൊണ്ടിരിക്കുന്നു.
ബോധേന്ദ്രഗുരുവിനെ ധ്യാനിക്കുന്നതായ 7 കീർത്തനങ്ങൾ ഉണ്ട്. ഗുർക്കന്മാരുടെ മഠങ്ങളിലും മറ്റും 10ദിവസങ്ങളിലായി ഭജനോത്സവം നടക്കുമ്പോൾ ഇവ ഓരോദിവസവും ഓരോന്നുവീതം ക്രമമായി പാടുന്നതാണ് വഴക്കം.